Monday 30 November, 2009

സ്കൂളില്‍ പോകാത്ത കുട്ടികള്‍....

കേരളത്തിലെ ആദിവാസികളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന വിഭാഗമാണ് കാട്ടുനായ്ക്കരും കുറുമരും.കാടുമായി അടുത്തിണങ്ങി ജീവിക്കുകയും കാട്ടുകനികള്‍ പ്രധാന ഭക്ഷണമാക്കുകയും ചെയ്യുന്ന ഇവരെ പുനരധിവസിപ്പിക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്....എങ്കിലും കാടിനു വെളിയിലുള്ള ലോകത്തെ അന്യം നിര്‍ത്തിക്കൊണ്ട് ഇവര്‍ ജീവിതം തുടരുന്നു....കാടിന്ടെ സ്വന്തം മക്കളായി.....വയനാട്ടില്‍ കാട്ടുനായ്ക്കരും കുറുമരും ഇടകലര്‍ന്നു ജീവിക്കുന്ന കോളനിയാണ് തോല്പ്പെട്ടിക്ക് സമീപത്തെ രാജഗടി .രണ്ടു വിഭാഗങ്ങളിലുമായി ഏകദേശം അറുപതോളം കുടുംബങ്ങള്‍ ഇവിടെയുണ്ട്.തോല്പ്പെട്ടിയില്‍ നിന്നും അരണപ്പാര വരെ ജീപ്പില്‍ സഞ്ചരിച്ച് തുടര്‍ന്നു ഏഴു കിലോമീടറോളം കാട്ടിലൂടെ നടന്നു വേണം ഇവിടെ എത്താന്‍.പരിഷ്കൃത സമൂഹത്തില്‍ നിന്നും ഇവര്‍ മാറിനില്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോളനി യിലെ കുട്ടികള്‍....തിരുനെല്ലി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരു ഏകാധ്യാപക വിദ്യാലയവും ഒരു അംഗനവാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ ശതമാനം കുട്ടികള്‍ മാത്രമാണ് അദ്ധ്യയനത്തിനായി സ്ഥാപനങ്ങളില്‍ എത്തുന്നത്...കോളനിക്ക് പുറത്തുനിന്നു ദിവസവും കിലോമീറ്ററുകള്‍ താണ്ടി ഇവിടെയെത്തുന്ന അധ്യാപകര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇവരുമായുള്ള ആശയവിനിമയമാനത്രേ.തുളു കലര്‍ന്ന ലിപിയില്ലാത്ത ഗോത്രഭാഷ സംസാരിക്കുന്ന ഇവരെ മലയാളത്തിലേക്ക് കൂട്ടി കൊണ്ട് വരിക എന്നത് ഏറെ ശ്രമകരമാനെന്നും ഇവര്‍ പറയുന്നുനാടുമായി ഇടപഴകാന്‍ താല്പര്യമില്ലെങ്കിലും ആധുനിക ജീവിതത്തിന്ടെ എത്തിനോട്ടങ്ങള്‍ ചെറിയ തോതില്‍ ഇവരുടെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്....സോളാറും ഡി ടി എച്ചും ചില വീടുകളിലെങ്കിലും സ്ഥാനം പിടിച്ചിരിക്കുന്നു...കാടിനു വെളിയില്‍ കുടക് പോലുള്ള പ്രദേശങ്ങളിലെ ഇഞ്ചി തോട്ടങ്ങളില്‍ പണിക്ക് പോകുന്നവരാണ് ഇവരില്‍ ഏറെയും.അല്ലാത്തവര്‍ കൊളനിക്കുള്ളില്‍ തന്നെ ചെറിയ തോതില്‍ കിഴങ്ങും മറ്റും കൃഷി ചെയ്തു ജീവിക്കുന്നു...കാടിനു നടുവിലാനെങ്കിലും മനുഷ്യവാസം ഏറെയുള്ളതിനാല്‍ ആന തുടങ്ങിയ വന്യ മൃഗങ്ങളുടെ ശല്യം ഇവരെ അധികം അലട്ടാറില്ല.....എന്തുകൊണ്ടാണ് കുട്ടികളെ സ്കൂളില്‍ അയക്കാത്തതെന്ന ചോദ്യത്തിന് ഇവര്‍ക്ക് വ്യക്തമായ മറുപടിയില്ല.ജീവിതം കാടിനു വെളിയിലേക്ക് മാറ്റുന്നതിനെ കുറിച് ആലോചിക്കാന്‍ പോലും കഴിയില്ല.കാടാണ് ഇവര്‍ക്കെല്ലാം...മണ്ണാണ് ദൈവം.ആദിവാസികള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണം കൂടി വരുമ്പോളും വിഭാഗങ്ങളില്‍ നിന്ന് ഒരു കുട്ടിയും ഇതുവരെ പത്താം ക്ലാസ്സ്‌ പഠനം പോലും പൂര്‍ത്തിയാക്കിയിട്ടില്ല എന്നത് ഒരു ദുഖസത്യം.............കോളനി യിലെ ഏകാധ്യാപക വിദ്യാലയാത്തിന്ടെ മുറ്റത്തു നിന്നുകൊണ്ട് പകര്‍ത്തിയതാണ് കുഞ്ഞുങ്ങളെ...."അക്ഷരങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഇളം തലമുറയെ കാണുമ്പോ വല്ലാത്ത വേദന തോന്നുന്നു" ....ഇവിടുത്തെ അധ്യാപികയുടെ വാക്കുകള്‍...

മണ്ണിനും കാടിനുമപ്പുറം ജീവിതത്തിന്ടെ വ്യാകരണങ്ങള്‍ ഇവര്‍ക്കറിയില്ല.........

കോളനിയില്‍ നിന്ന് തിരിക്കും വഴി മണിയെ കണ്ടു.....അരിക്കിഴങ്ങു കിളക്കുകയാണ് ....പഞ്ഞമാസങ്ങളില്‍ ഇതാണത്രേ ഇവരുടെ ആഹാരം....മണ്ണ് ചതിക്കില്ല.....വിയര്‍പ്പുമണികള്‍ കൊണ്ട് സ്വപ്‌നങ്ങള്‍ നെയ്ത് ജീവിതം വിരിയിച്ചെടുക്കുകയാണ്......കാട് അന്നവും അഭയവുമാണ്....പ്രകൃതിയെ കീറി മുറിക്കുന്ന പരിഷ്കൃത ജീവിതത്തിനു ഒരു പക്ഷെ ഇവര്‍ അത്ഭുതമായെക്കം.....കാടിറങ്ങുമ്പോള്‍ മനസ്സ് മന്ത്രിച്ചു....ആകാശത്തിനു കീഴില്‍ ചിത്രശലഭങ്ങളെ പോലെ ജീവിക്കുന്ന ഇവര്‍ക്ക് വേണ്ടി......

Friday 21 August, 2009

കൊമ്മന്‍ചേരി കോളനി









ഇത് കൊമ്മന്‍ചേരി കോളനി .വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിക്ക് സമീപം കുറിച്യാട്ട് വനമേഖലയില്‍ ആറു കിലോമീറ്ററോളം ഉള്വനത്തിലേക്ക് പോയാല്‍ എത്തിച്ചേരുന്ന ഇടം.പട്ടിണിയും പരിവട്ടവുമായി
കഴിയുന്ന എട്ടോളം കുടുംബങ്ങളുണ്ട് ഇവിടെ..... വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജന്മിമാരുടെ തോട്ടം നോക്കാനായി എത്തിയതായിരുന്നു ഇവരുടെ പൂര്‍വികര്‍..... പിന്നീട് ഇവിടം വിട്ട പോയില്ല....കാരണം പോകാന്‍ സ്വന്തമായി മണ്ണില്ലാത്തത് തന്നെ......തലമുറകളില്‍ നിന്നും തലമുറകളിലേക്ക്‌ കാടിന്റെ ഗന്ധം പകര്‍ന്നു കൊണ്ട് ഇവര്‍ ജീവിക്കുന്നു.....ഇപ്പോഴും....ഇവിടെ.....
..

ഈ കാടാണ് കോളനിയിലേക്കുള്ള വഴി.ചിലപ്പോള്‍ ആനയുണ്ടാകും.മറ്റു മൃഗങ്ങളും പാമ്പുമുണ്ടാകും.അതുകൊണ്ടുതന്നെ പേടിച്ച് പേടിച്ച് ആഴ്ചയില്‍ ഒരിക്കലെ ഇവര്‍ കാടിനു വെളിയില്‍ വരാറുള്ളൂ.വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ട് എന്തെങ്കിലും വാങ്ങും. ഉള്ളത്‌ കഴിക്കും.അല്ലാത്തപ്പോള്‍ പട്ടിണി കിടക്കും...ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമി കൊടുക്കുന്നതിനെപ്പറ്റി ഇവര്‍ക്കറിയില്ല.ആദിവാസികളുടെ പേരില്‍ അധികാരികള്‍ തിന്നുമുടികുന്ന കാശിനെപ്പറ്റിയും ഇവര്‍ക്കറിയില്ല.....കാടിനു വെളിയില്‍ ഒരു ലോകമുന്ടെന്നത് പോലും മറന്നു പോയ ഒരു കൂട്ടം മനുഷ്യര്‍....
ഇവിടുത്തെ കൊടും പട്ടിണിയുടെ നേര്‍ക്കാഴ്ചയാണ്‌ ഈ
.അമ്മയുടെ മെലിഞ്ഞകൈകള്‍ക്കുള്ളില്‍ നിരാശ നിറഞ്ഞ പ്രതീക്ഷയോടെ .......
ഇത് മാതന്‍ മൂപ്പനും ഭാര്യയും.
വര്‍ഷങ്ങളായി കോളനിയിലെ താമസക്കാരാണ് ഈ വൃദ്ധ ദമ്പതികള്‍. പച്ചമരുന്നുകളും കാട്ടുതേനും വെളിയില്‍ കൊണ്ടുപോയി വില്‍ക്കാറു‍ണ്ടായിരുന്നു കുറച്ചുകാലം മുന്‍പുവരെ..എന്നാല്‍ ഇപ്പോള്‍ തീരെ വയ്യ.കൊടുംപട്ടിണിക്കൊപ്പം ബീഡി രോഗവും അലട്ടുന്നുണ്ട്.കോളനിയിലെ
ചെറുപ്പക്കാര്‍ക്കുപോലും
കാടുകടന്നു വെളിയിലേക്ക് പോകാന്‍ പേടിയാണ്.ഇവര്‍
അനുഭവിക്കുന്ന പട്ടിണിയുടെ മുഖ്യ കാരണവും ഇതുതന്നെ.
ഇതു ആതിര.പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതിനു മൂന്നു ദിവസം മുന്‍പാണ് ഞങ്ങള്‍ കോളനിയിലെത്തിയത്.ചോദിച്ചപ്പോള്‍ ആതിരക്ക്‌ സ്കൂളില്‍ പോകണമെന്നുണ്ട്.പക്ഷെ ആന ഇറങ്ങുന്ന വഴിയാണ്.സ്വന്തം ജീവനേക്കാള്‍ വലുതല്ലല്ലോ സ്കൂള്‍....അതുകൊണ്ട്.....
ആതിര മാത്രമല്ല .കാടിനേയും ആനയെയും പേടിയുള്ളതുകൊണ്ട് ഇവരും...
അധികാരികള്‍ ആരും തിരിഞ്ഞു നോക്കാറില്ല ഇവിടെ.കാടു കടന്നു കോളനിയിലെക്കെത്താന്‍ സമയമില്ലാത്തതുകൊണ്ടാകാം.കൂരകള്‍ക്കുള്ള നംബര്‍ ബോര്‍ഡ്‌ കാടിനു വെളിയിലുള്ള കടകളില്‍ ഏല്പിക്കും.പലപ്പോഴും അതില്‍ പതിഞ്ഞ വീട്ടുനമ്പര്‍ സരിയാകാറില്ല.എഴുത്തും വായനയും അറിയാത്തതുകൊണ്ട് തെറ്റിയത് വായിച്ചു മനസ്സിലാക്കാന്‍ ഇവര്ക്ക് കഴിയാറുമില്ല.അതുകൊണ്ട് തന്നെ റേഷന്‍ കാര്‍ഡിലും തിരിച്ചറിയല്‍ കാര്‍ഡിലും ഇവര്‍ ആണ് പെണ്ണായും പെണ്ണ് ആണായും ജീവിക്കുന്നു....
ഇത്‌ കോളനിക്കാരുടെ ദൈവമാണ്...കുളിയന്‍ മുത്തപ്പന്‍ .......ഉറക്കത്തെ കീറിമുറിച്ച് ഒറ്റയാന്‍റെ ചിന്നംവിളി ഉയരുമ്പോള്‍ ഇവര്‍ മുത്തപ്പനെ വിളിക്കും.പിന്നെ ചെണ്ടകൊട്ടിയുംപന്തം കത്തിച്ചും അവനെ തുരത്തിയോടിക്കുന്നത് വരെ ഒപ്പം മുത്തപ്പനും ഉണ്ടാകും.കള്ളും ഇറച്ചിയും നേദിക്കാനില്ലെന്കിലും മുത്തപ്പന്‍ നമ്മെ കൈവിടില്ലെന്ന് ഇവരുടെ ഉറച്ച വിശ്വാസം..... ഒരു പുരുഷായുസ്സു മുഴുവന്‍ കാട്ടില്‍ ജീവിക്കേണ്ടി വന്നവന്റെ വേദനയാണ് ഈ കണ്ണുകളില്‍.....ഒരു പക്ഷെ വിശന്നു തീരുന്ന പകലുകല്‍ക്കൊടുവില്‍ ഈ നരച്ച കണ്ണുകളും കാണുന്നുണ്ടാകാം.....ജീവിതം ഒരു കാടു പോലെ പൂത്തുലയുന്ന സ്വപ്നം....വെറുതെയെങ്കിലും.....

My Blog List